Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disease Prevention

Kannur

രോഗ പ്രതിരോധത്തിന് ഏറെ പ്രാധാന്യം: മന്ത്രി

കണ്ണൂർ: ആരോഗ്യമാണ് നമ്മുടെ സന്പത്തെന്നും അതുകൊണ്ടു തന്നെ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ദേശീയ പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കുള്ള പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജെറോബ് മാത്യു ലിൻഡോ എന്ന കുഞ്ഞിന് രണ്ട് തുള്ളി പോളിയോ മരുന്ന് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

ടി. ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് കുര്യൻ മുഖ്യാതിഥിയായിരുന്നു. തുടർന്ന് കുട്ടികൾക്ക് എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും തുള്ളി മരുന്നുകൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. കെ. സി. സച്ചിൻ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജി.അശ്വിൻ , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. അബൂബക്കർ, ഡപ്യൂട്ടി ഡിഎംഒ ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ടി.കെ. രമ്യ, ടെക്നിക്കൽ അസിസ്റ്റന്‍റ് എം. ബി. മുരളി, ജില്ലാ നഴ്സിംഗ് ഓഫീസർ വിനോദിനി, എൻസിഎച്ച് ഓഫീസർ ഇൻ-ചാർജ് പി.ടി.ഗീത, നഴ്സിംഗ് സൂപ്രണ്ട് ശാന്ത, ആർഎംഒ ഡോ. സുമിൻ മോഹൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.

ജില്ലയിൽ അഞ്ചു വയസ് വരെയുള്ള 141810 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. 1573 ബൂത്തുകൾ പ്രത്യേകം സജ്ജീകരിച്ചാണ് തുള്ളി മരുന്ന് വിതരണം നടത്തിയത്. ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ 46 ട്രാൻസിറ്റ് ബൂത്തുകളും ഇതര സംസ്ഥാന തൊഴിലാളികളുടേത് ഉൾപ്പെടെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് 60 മൊബൈൽ ബൂത്തുകളും ഒരുക്കിയിരുന്നു. ഏതെങ്കിലും കാരണവശാൽ ഇന്നലെ വാക്സിൻ ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വോളന്‍റിയർമാർ, ആരോഗ്യ പ്രവർത്തകർ മുഖേന വീടുകളിൽ പോളിയോ വാക്സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Latest News

Corehub Up